എം ജി എം എച്ച് എസ് എസ് മാനന്തവാടി/കഥകൾ ‌

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പകൽകൂടി

അസ്തമയസൂര്യൻ എരിഞ്ഞുണങ്ങന്നു ആർത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങൾക്ക് മങ്ങലേക്കുന്നു. ബലിക്കാക്കകൾ കൂടു തേടി പറക്കുമ്പോൾ അയാൾ തന്റെ ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങൾ മിഴി തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാൾ ഒരിക്കൽക്കൂടി ഓർക്കാൻ ശ്രമിച്ചു. ഇതൊക്കെ ഇത്രയേ ഉള്ളൂ ! ഏകാന്തമായ മനസ്സിന് ക്ഷതമേൽക്കാതിരിക്കാൻ അയാൾ ഉരുവിട്ടു....... മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! ജീവിതം തനിക്ക് നൽകിയിട്ടുള്ളത് വ്യാഥികൾ മാത്രമാണ്, ആദ്യം അച്ഛനമ്മമാർ.പാവങ്ങൾ ! അവർ ഒന്നും തന്നിൽ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വേണ്ടതിലധികം താൻ കൊടുത്തികുന്നു!. റിസൾട്ടുകൾ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവർ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം മാത്രം!.മരണശേഷം തറവാട്ടുസ്വത്തുക്കൾ സഹോദരന്മാർ കൊണ്ടുപോയി.അനാഥനായത് താൻ മാത്രം. നാടു വിട്ടതുകൊണ്ട് ഗുണമുണ്ടായി.അലച്ചിലിന്റ ഗദ്ഗദം അറയാൻ പറ്റി . തറവാട് ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല..രാമേശ്വരത്ത് നിന്നകലെയാണല്ലോ ആ ഗ്രാമം.വിളിക്കാനും പറ്റില്ല,അവിടെ ആ സാമഗ്രിയുണ്ടോ എന്നാർക്കറയാം!.രാമേശ്വരത്ത് അമ്പങ്ങളുള്ളത് കൊണ്ടു മാത്രം ഉച്ചയൂണിനും അന്തിയുറക്കത്തിനും ഇതിവരെ വിഘ്നങ്ങളുണ്ടായിട്ടില്ല.ഹോട്ടൽ പണിയിൽ കിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയില്ല. വന്നിട്ടിപ്പോൾ രണ്ടു വർഷമാണെന്നു തോന്നുന്നു.എപ്പോഴാണ് വന്നത് ! ആവോ !!

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക