എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ നാണ്വായര്

Schoolwiki സംരംഭത്തിൽ നിന്ന്
നാണ്വായര്

ഏതൊരു വിഷയത്തിലും വ്യത്യസ്തമായ വീക്ഷണത്തോടെയാണ് നാണ്വായര് സംസാരിക്കുക ചായക്കടയിലെ ചർച്ചകളിലും താനിടപെടുന്ന നാനാ വിഷയങ്ങളിലും അങ്ങനെ തന്നെ പശു കച്ചവടം മുതൽ കല്യാണം നിശ്ചയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഒരു ന്യായവാദിയായി നാട്ടുകാർ ഇദ്ദേഹത്തെ കൂടെ കൂട്ടുന്ന ഒരു രീതി നാട്ടിലുണ്ട് . അതു കൊണ്ട് തന്നെ സ്വയം ഒരു നിലയും വിലയും നാട്ടുകാർക്കിടയിൽ ഇദ്ദേഹം നേടി . ആദ്യ കാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും മറ്റുമൊക്കെയായി നേടിയിരുന്ന തന്റെ നിലവാരം പിന്നീട് ലഹരിക്കടിമപ്പെട്ട് ഇടിഞ്ഞ് പോയത് പുള്ളിക്കാരൻ വകവെച്ചില്ല. ജോലി ചെയ്യാതെ വൈകന്നേര മാവുമ്പോഴേക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സ്വരൂപിക്കാനുളള പാടവം അയാൾക്ക് പണ്ടേ ഉണ്ടായിരുന്നു . ഒരു പതിനാറുകാരന്റെ കുട്ടിത്തവും എന്നാൽ തന്റെ കുടുംബത്തിനൊരു ഭാരവുമായിരുന്നു അദ്ദേഹം. ലഹരിക്കടിമപ്പെട്ട് ഭാര്യയെ തല്ലാൻ തുടങ്ങിയതോടെ അവൾ വിട്ടു പോയി. അങ്ങനെ താങ്ങും തണലുമില്ലാതെ നാണ്വായര് ജീവിച്ചു. പതിവുപോലെ ശങ്കരന്റെ കടയിൽ ചായ കുടിക്കാനായി പോയി. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കോണിൽ കൂട്ടിയിട്ടിരുന്ന മാസികയിലൊന്നെടുത്തു വായിക്കാൻ തുടങ്ങി. അപ്പോളവിടെക്ക് രമേശൻ കയറി വന്നു. കുട്ട്യാലി കൊടുത്തുവിട്ട ചാക്കുകെട്ടായിരുന്നു കയ്യിൽ. രമേശനുനേരെ തിരിഞ്ഞു നാണ്വായര് ചോദിച്ചു. കയ്യിൽ എന്താണ്? ചാക്കാണെന്ന രമേശന്റെ കുറിക്കു കൊള്ളുന്ന മറുപടി അയാളെ ചൊടിപ്പിച്ചു. തന്നെ പരിഹാസ്യനാക്കാനാണ് രമേശൻ അങ്ങനെ പറഞ്ഞതെന്ന് നാണ്വാർക്ക് മനസ്സിലായി. ചാക്കിനകത്തെന്താണെന്ന് നാണ്വായര് ഗാംഭീര്യത്തോടെ ചോദിച്ചു. അതിനുത്തരം നൽകാതെ ശങ്കരൻ വിളമ്പിയ ദോശയും ചട്ണിയും കഴിക്കുകയായിരുന്നു രമേശൻ.വലിയൊരു രാഷ്ട്രീയനേതാവായ തന്നെ ഇന്നോ ഇന്നലെയോ കുടിലുകെട്ടി താമസിച്ച ഒരുവൻ താഴ്ത്തിക്കളഞ്ഞപ്പോൾ അപമാന ഭാരത്താൽ താനൊന്നുമല്ലെന്ന യാഥാർഥ്യം മനസ്സിലാക്കി നന്വയര് നടന്നു നീങ്ങി. എങ്ങോട്ടെന്നില്ലാതെ...... വിദൂരത്തേക്ക്.....

നയൻ കാർത്തിക്ക്
VI E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ