എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലോഗോ

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ കായംകുളം പട്ടണം ഒരു കാലത്ത് കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കൃഷി, കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയിൽ പ്രശസ്തമായിരുന്നു ഈ പ്രദേശം . പഴയകാലത്ത് ഓടനാട് എന്നറിയപ്പെട്ടിരുന്ന ഈ പട്ടണം ഇപ്പോൾ മധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ കായംകുളത്തിന്റെ പ്രതിനിധികളായിരുന്നു ജനാബ്. പി.കെ. കുഞ്ഞുസാഹിബ് ശ്രീ. എം. കെ ഹേമചന്ദ്രൻ ശ്രീ തച്ചടി പ്രഭാകരൻ എന്നിവർ കേരളത്തിന്റെ വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിമാരായിരുന്നു. ലോക പ്രശസ്ത കാർട്ടൂണിസ്റ്റായ ശങ്കർ കായംകുളത്തിന്റെ അഭിമാനമാണ് .

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1997 മുതൽ കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി ഹൈസ്കൂളിനൊപ്പം പ്ലസ് ടു കോഴ്സുകൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് നമ്മുടെ സ്‌കൂളിൽ 1998 ഓഗസ്റ്റ് 24-ാം തീയതി ഹയർസെക്കന്ററി കോഴ്സുകൾക്ക് തുടക്കം കുറിക്കുകയും സ്കൂളിന്റെ പദവി എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ. കെ. അബൂബക്കർ സർ ആയിരുന്നു പ്രഥമ പ്രിൻസിപ്പൽ ബയോളജി, ഫിസി ക്സ്, കെമിസ്ട്രി, മാസ് ഉൾപ്പെടെ 2 സയൻസ് ബാച്ചുകളും പൊളി റ്റിക്സ്, അക്കൗണ്ടൻസി ബിസിനസ്സ് സ്റ്റഡീസ് എക്കണോമിക്സ് ഉൾപ്പെട്ട ഒരു കൊമേഴ്സ് ഗ്രൂപ്പുമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 1998 ൽ നിലവിലുണ്ടായിരുന്ന സയൻസ് ബാച്ചിനോടൊപ്പം പ്രസ്തുത വിഷയ ങ്ങൾ അടങ്ങിയ ഒരു ബാച്ചു കൂടി ആരംഭിക്കുകയുണ്ടായി. പിന്നീട് 2000ൽ ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്സ്, സോഷിയോളജി എക്സാമിക്സ് വിഷയങ്ങൾ അടങ്ങിയ 2 ഹ്യുമാനിറ്റീസ് ബാച്ചുകളും കമ്പ്യൂട്ടർ ആപ്ലിക്കേ ഷൻ ഉൾപ്പെട്ട ഒരു കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും തുടങ്ങുകയുണ്ടായി. അങ്ങനെ ആ വർഷം 4 സയൻസ് ബാച്ചും, 2 കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും അടങ്ങിയ ഹയർ സെക്കന്ററി കോഴ്സായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 2011ൽ ബയോളജി ഉൾപ്പെട്ട നിലവിലുണ്ടായിരുന്ന സയൻസ് ഗ്രൂപ്പിന്റെ ഒരു ബാച്ച് കൂടി സ്കൂളിൽ തുടങ്ങുകയുണ്ടായി. നിലവിൽ 18 ബാച്ചുകളും അനുബന്ധ ലാബും ലൈബ്രറിയും മറ്റും സ്കൂളിൽ തൃപ്തികരമായി സംരക്ഷിക്കുവാനും കഴിയുന്നു.

ബഹു.മാനേജർ ശ്രീ ഹിലാൽ ബാബുസാറിന്റെ പരിശ്രമവും നേതൃത്വവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. പാഠ്യ-പാഠ്യാനുബന്ധ മേഘലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞി ട്ടുണ്ട്. മേളകൾ,കലോത്സവങ്ങൾ, പരീക്ഷാ ഫലങ്ങൾ ഇവയിൽ മികച്ച വിജയം നേടുവാനും അക്കാദമിക രംഗങ്ങളിൽ അഭിനന്ദനീയമായ നേട്ടങ്ങൾ കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിയുന്നുമുണ്ട്.

ആരംഭത്തിന്റെ പ്രചോദനം

ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ പട്ടം താണുപിള്ളയുടെ സഹധർമിണി ആയ ശ്രീമതി പൊന്നമ്മ താണുപിള്ളയും മുൻ ആരോഗ്യ മന്ത്രി ആയിരുന്ന പുത്തൻപുരയിൽ അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബും  ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീമതി പൊന്നമ്മ താണുപിള്ളയുടെ അധ്യാപന ജീവിതം കണ്ടു ആണ് ശ്രീമതി ജമീല ബീവിക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന പ്രദേശമായിരുന്ന കായംകുളത്തിന്റെ മണ്ണിലും ഒരു സ്കൂൾ വേണം എന്ന ആഗ്രഹം ഉണ്ടായത്. അവിടുത്തെ ജനങ്ങൾ വിദ്യാഭ്യാസത്തിനു ഒരു പ്രാധാന്യവും കല്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഈ ആഗ്രഹത്തെ സമൂഹത്തിലെ ആളുകൾ നിരുത്സാഹപ്പെടുത്തിയിട്ടും ശ്രീമതി ജമീലാബീവി ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.സഹധർമണിയുടെ ആഗ്രഹ സഫലീകരണത്തിനു ചുക്കാൻ പിടിച്ചു അൽഹാജ് പി.കെ. കുഞ്ഞുസാഹിബ് ആദ്യ കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹു : ജോസഫ് മുണ്ടശ്ശേരിയുടെ കാലഘട്ടത്തിൽ 1957 ൽ എം.എസ്.എം. സ്കൂൾ പണി കഴിപ്പിച്ചു.

അൽഹാജ് പി.കെ. കുഞ്ഞുസാഹിബ്

ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. അതിന്റെ പ്രയോക്താവ് കായംകുളത്തെ കുഞ്ഞു സാഹിബും. 1967 ലെ ഇ എം എസ് മന്ത്രി സഭയിൽ കുഞ്ഞു സാഹിബ് ധനകാര്യ മന്ത്രിയായിരുക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. അങ്ങനെ കേരള സർക്കാർ സെക്രട്ടറിയേറ്റിൽ പുതുതായി ലോട്ടറി ഡിപാർട്ട്മെന്റ് എന്ന വകുപ്പും ആരംഭിച്ചു.

മദ്ധ്യതിരുവിതാംകൂറിലെ കായംകുളം നഗരത്തിലെ പ്രശസ്‌തവും അതിപുരാതനവുമായ പുത്തൻപുരയിൽ കുടുംബത്തിൽ കൊല്ലവർഷം 1080 ആം ആണ്ട് അവസാനത്തിലാണ് കുഞ്ഞു സാഹിബ് എന്ന മഹാൻ പിറവി കൊള്ളുന്നത്. പി.കെ.കുഞ്ഞു സാഹിബ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. എന്നാൽ പി.കെ എന്നത് പുത്തൻപുരയിൽ കുഞ്ഞു ഷേക്ക് കുഞ്ഞഹമ്മദ് കുഞ്ഞു എന്നതിന്റെ ചുരുക്കരൂപമാണ്. തന്റെ അസാധാരണമായ വ്യക്തിവൈഭവും ബുദ്ധികൂർമ്മതയും ധീഷണതയും കൊണ്ട് സാമൂഹിക രാഷ്ട്രീയ രംഗത്ത് ശോഭിച്ച ഒരു മഹാരഥനായിരുന്നു കുഞ്ഞു സാഹിബ്. അദ്ദേഹം ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയും ആറു പതിറ്റാണ്ടുകാലം തിരുവിതാം കൂറിന്റെയും തിരുക്കൊച്ചിയുടെയും തുടർന്ന് കേരളത്തിന്റെയും രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയും ഭരണസാരഥ്യം വഹിക്കുകയുംചെയ്തു.

ജമീലാ ബീവി പി.കെ.കുഞ്ഞ്

ജമീലാ ബീവി പി.കെ.കുഞ്ഞ്

1109 മീന മാസം 27ന് പ്രശസ്തരായ നേതാക്കളുടെയും മറ്റ് സാമുദായിക പ്രമാണികളുടെയും സാന്നിധ്യത്തിൽ വച്ച് ഇൻസ്പെക്ടറായിരുന്ന ജെകെ മുഹമ്മദാലി സാഹിബിനെ പുത്രിയായ ശ്രീമതി ജലീല് ബീവിയെ അദ്ദേഹം നിക്കാഹ് ചെയ്തു. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്ന കവി വാക്യം പോലെ കുഞ്ഞു സാഹിബിനെ നിരതമായ പൊതു ജീവിതമാണ് അദ്ദേഹത്തിൻറെ പത്നിയെ സാമൂഹ്യ രംഗത്തേക്ക് ആകർഷിച്ചത്.അന്നത്തെ കാലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്നത് വളരെ വളരെ അപൂർവ്വമായിരുന്നു. മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച ശ്രീമതി ജമീലാ ബീവി പട്ടം താണുപിള്ളയുടെ സഹധർമ്മിണി ആയിരുന്ന പൊന്നമ്മ പട്ടം താണുപിള്ളയുടെ സഹവർത്തിത്വം കൊണ്ടും വിദ്യാഭ്യാസത്തിൻറെ മഹത്വം തിരിച്ചറിഞ്ഞു കൊണ്ടും നിരക്ഷരരായ നാട്ടുകാർക്ക് വേണ്ടി സ്കൂൾ വേണമെന്ന ആഗ്രഹം എം എസ് എം സ്കൂളിലൂടെ സഫലം ആവുകയായിരുന്നു. നെഹ്റു കുടുംബത്തെയും ഇന്ദിരാഗാന്ധിയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീമതി ജമീല ബീവി പി കെ കുഞ്ഞ് അവരുടെ ചരിത്രം വായിച്ചറിയുവാൻ ഹിന്ദി പഠിക്കാൻ താൽപര്യപ്പെടുകയും അതിനായി പ്രയത്നീക്കുകയും ചെയ്തു . ഹിന്ദി പഠിക്കാനായി ഒരു ട്യൂഷൻ വീട്ടിൽ ഏർപ്പാടാക്കുകയും ചെയ്തു. ഇതിൽ നിന്നും തന്നെ ആ മഹത് വനിതയുടെ വിദ്യാഭ്യാസത്തോടുള്ള അതിയായ താല്പര്യം വ്യക്തമാകുന്നതാണ്. എന്ത് ആവശ്യം പറഞ്ഞു ചെന്നാലും വെറുംകൈയോടെ പുത്തൻപുര വീട്ടിൽ നിന്നും ഒരുവന് തിരികെ പോരുവാൻ ആ കാരുണ്യമയി അനുവദിച്ചിരുന്നില്ല.

ശ്രീ. പി എ ഹിലാൽ ബാബു

ശ്രീ.പി.എ.ഹിലാൽ ബാബു.

സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ആണ് ഇദ്ദേഹം.ഇന്നത്തെ ഈ സ്കൂളിന്റെ വളർച്ചയ്ക്ക് ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് . കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കേരള ലോ അക്കാദമി  ലോ കോളജ് ഗവേർണിംഗ് ബോഡി മെമ്പർ , മുസ്ലിം കോളജ് അസോസിയേഷൻ പ്രസിഡന്റ്, ഇക്ബാൽ കോളജ് ട്രസ്റ്റ് മെമ്പർ, കേരള ജമാ അത്ത് ഫെഡറേഷൻ വൈസ് പ്രസിഡന്റ് , എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം അനുഷ്ടിച്ചിട്ടുണ്ട്.