എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25/അന്താരാഷ്ട്ര യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

  എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി നാഷണൽ സർവീസ് സ്കീം VHSE വിഭാഗം) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.വിദ്യാലയത്തിലെ ബയോളജി അധ്യാപികയായ ദിയ.വി.കെ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നൽകി.ചടങ്ങിൽ അധ്യാപകരായ റീജ.കെ .വി , നുസൈബ .സി എന്നിവർ പങ്കെടുത്തു.

ഞങ്ങളുടെ അനുഭവം

                            മനസ്സ് നന്നാവട്ടെ

ഈ കഴിഞ്ഞ ശനിയാഴ്ച ഞാനും അംനയും ആയിരുന്നു പാലിയറ്റീവ് ടീമിന്റെ കൂടെ പോയത്. ഞങ്ങൾ 10 മണിയോടെ അമരാവതി ബസ്റ്റോപ്പിൽ എത്തി. പിന്നീട് മിസ്സും ഞങ്ങളോടൊപ്പം ചേർന്നു. കുറച്ചു സമയത്തിന് ശേഷം പാലിയേറ്റീവ് കെയറിന്റെ വണ്ടി വന്നു. ഞങ്ങൾ അതിൽ കയറി യാത്ര തുടങ്ങി. അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല, ഇനിയുള്ള കുറച്ചു മണിക്കൂറുകൾ ഞങ്ങൾക്ക് ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവങ്ങളും തിരിച്ചറിവുകളും നൽകുമെന്ന്. ആദ്യം ഞങ്ങൾ പോയ വീട്ടിലെ രോഗിക്ക് മുറിവ് ഡ്രസ്സ് ചെയ്യാനുള്ളതായിരുന്നു. നേഴ്‌സ് ഞങ്ങളോട് പുറത്ത് നിൽക്കാൻ പറഞ്ഞു. നിങ്ങൾ അകത്തോട്ട് വരണ്ട കാരണം അത് ഒരു ചെറു പ്രായമുള്ള ഒരാളായിരുന്നു. അയാൾക്ക് ഞങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം പുറത്ത് നിൽക്കാൻ പറഞ്ഞത്.പിന്നീട് ഞങ്ങൾ പോയത് കിടപ്പിലായ ഒരു പ്രായമായ സ്ത്രീയുടെ അടുത്തായിരുന്നു. ഞങ്ങൾക്ക് വല്യ പണി ഒന്നും ഉണ്ടായിരുന്നില്ല അവരുടെ കിറ്റും ഫയലും എടുത്ത് കൊടുക്കുക ഇങ്ങനെയുള്ള ചെറിയ പണികൾ ആയിരുന്നു.അവിടെ ഞങ്ങൾ രോഗിയെ കാണുകയും സംസാരിക്കുകയും ചെയ്തു.അതും ഡ്രസ്സിംഗ് ചെയ്യേണ്ടതായിരുന്നു .രോഗിയോടുള്ള അവരുടെ സമീപനം എടുത്തു പറയേണ്ടതാണ്. സ്വന്തം അമ്മയോടെന്ന പോലെയാണ് അവർ പൊരുമറിയത്.അടുത്ത വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ നേഴ്സിനോട് പാലിയേറ്റിവിനെ കുറിച്ചുള്ള കുറെ കര്യങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ ആദ്യം കരുതിയത് പാലിയേറ്റീവിന് ഗവൺമെൻ്റിന്റെ സഹായം ഉണ്ടെന്നാണ് എന്നാൽ ഇതിൽ ഗവൺമെൻ്റിന് ഒരു പങ്കും ഇല്ല എന്നത് പുതിയ അറിവായിരുന്നു. പിന്നീട് ഞങ്ങൾ പോയത് ആക്സിഡൻ്റ് പറ്റി കിടപ്പിലായ രോഗിയുടെ അടുത്താണ്. ആ വീട്ടിലുള്ള അമ്മ അവരോട് പെരുമാറുന്നത് സ്വന്തം മക്കളെ പോലെയാണ്. അങ്ങനെ അവിടെന്നിന്നും പോവുന്നത് ഒരു പുതിയ കേസ് അറ്റൻ്റ് ചെയ്യാൻ ആണ്. അതും ഡ്രസ്സിംഗ് ചെയ്യേണ്ടതാണ്. അത് തണ്ണീർ പന്തൽ ആയിരുന്നു.ഞങ്ങൾ അവിടേക്ക് കയറുമ്പോൾ തന്നെ അവിടെ കാണുന്നത് ടെൻഷൻ ആയി നിൽക്കുന്നവരെയാണ് കാര്യം ചോദിച്ചപ്പോൾ അവിടുള്ള അച്ഛൻ പറഞ്ഞു രോഗി ഒരു ഷുഗർ ഉള്ള ആളാണ് .ഇന്ന് രാവിലെ തൊട്ട് ഒരേ കിടപ്പാണ് ഒന്നും സംസാരിക്കുന്നില്ല ഇപ്പൊ ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ വളരെ കുറഞ്ഞുപോയി എന്ന് .ഞങ്ങൾ അകത്തേക്ക് കയറി നേഴ്സ് അപ്പോ തന്നെ അവരെ നോക്കുന്ന ഡോക്ടറിനെ വിളിച്ച് കാര്യം പറഞ്ഞു . പിന്നീട് അവർക്ക് ഗ്ലൂക്കോസ് കൊടുക്കാൻ ഡോക്ടർ പറഞ്ഞ പ്രകാരം ആ വീട്ടിൽ എല്ലാം സെറ്റാക്കി അവർക്ക് മരുന്നെല്ലാം കൊടുത്തു. ഞങ്ങൾ 2 മണിക്കൂറോളം അവിടെ ചെലവഴിച്ചു. എല്ലാം കഴിഞ്ഞ് തിരികെ പോരുമ്പോൾ ആ അച്ഛൻ വിളിച്ച് ഞങ്ങളോട് പറഞ്ഞു ഇപ്പൊ കുറച്ച് സംസാരിക്കുന്നുണ്ട് ആ കണ്ണുകളിൽ ഞങ്ങൾ ആദ്യം കണ്ടത് പോലെ അല്ല ചെറിയൊരു തിളക്കം ഉണ്ട് ഇപ്പോൾ.പാലിയേറ്റീവ് പ്രവർത്തനം തീർച്ചയായും രോഗിക്ക് മാത്രമല്ല രോഗിയുടെ കുടുംബത്തിനും ഒരാശ്വസമാണ് എന്ന് ഈ അനുഭവങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു. പാലിയേറ്റീവ് സേവനം എന്നതിലൂടെ അവർ എത്ര വലിയ കാര്യമാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞു. ഓരോ വീട്ടിലും ഓരോ അവസ്ഥകളാണ് വേദന ,സങ്കടം , ശാരീരിക അസ്വസ്ഥതകൾ...അങ്ങിനെ എല്ലായിടത്തും ഓരോ ദുരിതങ്ങൾ. ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് തോന്നുക .പലരുടെയും വേദന കൂടെ നിൽക്കാനും ചേർത്ത് പിടിക്കാനും ആരും ഇല്ലാത്തതാണ് "കൂടെ നിൽക്കാൻ ആളുണ്ട് എന്നറിയുമ്പോൾ കുറയുന്നതാണ് പല വേദനയും" എന്ന തിരിച്ചറിവ് എനിയ്ക്ക് ഈ പാലിയേറ്റീവ്അനുഭവം മനസ്സിലാക്കി തന്നു. കഴിയുമെങ്കിൽ എല്ലാവരും പാലിയേറ്റീവ് സേവനത്തിന് പോകണം. നമ്മുടെ ചെറു സഹായവും സാമിപ്യവും പലരുടെയും പുഞ്ചിരിക്ക് കാരണമായേക്കാം. എന്ന്

അംന &ഫിദ ഫാത്തിമ +2 Commerce NSS volunteers(VHSE) Emjay vhss villiappally