എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/കോവിഡ് - 19 (കൊറോണ വൈറസ് )

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 [ കൊറോണ വൈറസ് ]


മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ ഇവ സാധാരണ ജലദോഷപ്പനി മുതൽ സി വിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം [ സാർസ് ] മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം [മെർസ് ] , കോവിഡ് - 19 എന്നിവ വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് . മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു . ജലദോഷം , ന്യുമോണിയ , സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ [ SARS ] ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം . ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് . കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, Sർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നത് . ന്യൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് . അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം . ഇവ ശ്വാസനാളിയെയാണ് ബാധിക്കുക . ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തമായ , ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും . ഇതു വഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ 5 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന കുടുംബത്തിലെ വൈറുകളാണ് കൊറോണ വൈറസുകൾ . ഓർത്തോ കൊറോണ വൈറീനിയിൽ അൽഫാ കൊറോണ വൈറീനിയിൽ അൽഫാ കൊറോണ വൈറസ്, ബീറ്റാ കൊറോണ വൈറസ് ,ഗാമാ കൊറോണ വൈറസ് , ഡെൽറ്റാ കൊറോണ വൈറസ് എന്നിങ്ങനെ 4 ജനുസ്സുകളുണ്ട്. അൽഫാ - ബീറ്റാ കൊറോണ വൈറസുകൾ വവ്വാലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്ന. ഗാമാ വൈറസുകൾ പക്ഷികളെയും ചില സസ്തനികളെയും ബന്ധിപ്പിക്കുന്നു. ഡെൽറ്റാ കൊറോണ വൈറസുകൾ പക്ഷികളെയും സസ്തനികളെയും ഒരു പോലെ പോസിറ്റീവ് - സെൻസ് സിംഗിൾ -സ് ട്രാൻഡഡ് ആർ എൻ എ ജീനോം, ഹെലിക്കോ സമിതിയിൽ ന്യൂക്ലിയോ കാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ . കൊറോണ വൈറസുകളുടെ ജീനോ മിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോ ബേസ് വരെയാണ്. ഇത് RNA വൈറസിനേക്കാൾ ഏറ്റവും വലുതാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും . ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത് വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെയും പനിയു, ജലദോഷവും ഉണ്ടാക്കും. തുമ്മൽ , ചുമ , മൂക്കൊലിപ്പ്, ക്ഷീണം, നെഞ്ചുവേദന എന്നിവയും ഉണ്ടാകും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായയും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാക്കാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിനെ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ച് ഉള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ആരോഗ്യ പ്രവർത്തകരും കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ഉപയോഗിക്കേണ്ടതൊള്ളു. കൊറോണ വൈറസ് ഒരു പരിതി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയറുകളുള്ള മാസ് കാണ് രോഗികൾ / രോഗം ലക്ഷ്ണങ്ങൾ ഉള്ളവർ ധരിക്കുന്നത്. നീല [ അല്ലെങ്കിൽ പച്ച ] നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്. തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ട പോലിരിക്കും നീല [ പച്ച ] ഭാഗം പുറമെ നിന്നുമുള്ള ബാഷ്പത്തെയും വലിയ കണികകളേയും ഒരു പരിധി വരെ ഈ പാളി തടയും. എങ്കിലും സൂക്ഷ്മ രോഗണുക്കൾ ഉള്ളിലെത്തുന്നത് അത്രയ്ക്ക് തടയുന്നില്ല. ഉൾ ഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മൾ തുമ്മുമ്പോൾ , സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മ തുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും.

മേഘ. കെ
8 H എം. ഇ. എസ്. എച്ച്. എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം