എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉളളടക്കം

  • പ്രാദേശിക ചരിത്രം
  • ആമുഖം
  • മേല്‍മുറി ഒരെത്തി നോട്ടം
  • രാമ സിംഹ കേസ് മേല്‍മുറിക്കുളള ബന്ധം
  • അറിയപ്പെടുന്ന കായികതാരങ്ള്‍
  • ആദ്യത്തെ സ്കൂള്‍
  • ആദ്യതേത മപ്പിള സ്ക്കൂള്‍
  • സംസ്കാരത്തിന്റെ പാരമ്പര്യവഴികള്‍
  • കോണപാറ ഭൗതിക ചരിത്രം
  • ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
  • വീട്ടുപേരുകള്‍ വിശേഷങള്‍
  • ഇനിയും ദൂരമേറെ

പ്രാദേശിക ചരിത്രം

എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്വയം രൂപികരികേണ്ടി വന്നു . എങ്കലും പരമാവധി വസ്തുനിഷ്ഠമായും പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട് ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ എഴുതുന്നു

ആമുഖം

നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാര്‍ജ്ജിച്ച അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വര്‍ത്തമാന ജിവിദത്തെ അര്‍ഥപൂര്‍ണമാക്കുന്നഎല്ലാ മുലങ്ങളും ആദര്‍ശങ്ങളും ചരിത്രത്തില്‍നിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വര്‍ത്തമാനകാല മനുഷ്യനെ പ്രചോദിപ്പിക്കാന്‍ സഹായകമാണ് ഇത് മേല്‍മുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍ വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവര്‍. ജിവിതത്തിന്‍ ഊടവഴികളില്‍ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവര്‍ മേല്‍മുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു. പുറത്തുകാണുന്ന കര്‍ക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളില്‍ ഇവാടത്തുകാര്‍കാത്തു സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആര്‍‍ദ്രതയുടെയും നിരുറവകളാണ് .


മേല്‍മുറിയിലൂടെ ഒരെത്തി നോട്ടം

ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍ ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു മേല്‍മുറിയുടെ ചരിത്രാന്യേഷണത്തിന് മുതിര്‍‍ന്നപ്പോള്‍ ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം ഏതാണ്ട് 5000 വര്‍ഷം മുതല്‍ 2000 വര്‍ഷം മുന്‍പുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ് അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍ ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമണ്‍ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതര്‍ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത് തുടര്‍ന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത് മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട് നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത് ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്. ക്യസ്തുവിന് തെട്ടുമുന്‍‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാര്‍ശനികതക്ക് ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിര്‍‍ഭവിച്ചത് ഈ കാലത്താണ്. ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാര്‍ വനങ്ങള്ടെ നിശ്ശബ്ദതയിലും ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവര്‍ സ്വചന്ദമായി എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം. മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. മേലില്‍


സംസ്കാരത്തിന്റെ പാരമ്പര്യ വഴികള്‍l

മേല്‍മുറിയുടെ റോഡരികില്‍ മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ.

പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാന്‍ വന്നവരെ മാപ്പിളമാര്‍‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവര്‍ ശുഹദാക്കള്‍ ‍‍‍‍‍‍‍എന്ന പേരില്‍ അറിയപ്പെടുന്നു. അന്നുമുതല്‍ ശുഹദാക്കളുടെ സ്മരണപുതുക്കാന്‍ എല്ലാവര്‍ഷവും നേര്‍ച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാര്‍ അന്ന് നേര്‍ച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേര്‍ച്ച നടക്കുന്നുണ്ടെങ്കിലും മേല്‍മുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു. മേല്‍മുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികള്‍ സുക്ഷിക്കുന്നവരാണ് മേല്‍മുറിക്കാര്‍. മേല്‍മുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മല്‍ പള്ളിയാണ്‍. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേല്‍മുറിയുടെ പ്രസിദ്ധമായ ആലത്തൂര്‍പടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.

നിരവധി പണ്ടിതന്‍മാര്‍ക്ക് ജന്മം നല്കിയ മഹത്തായ ദര്‍സ് നടക്കുന്നത് ആലത്തൂര്‍പടി പള്ളിയിലാണ്. 'പൊടിയാട്ടെ ദര്‍സ് ' എന്ന പേരില്‍ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദര്‍സിന്റെ പാരമ്പര്യം ഇന്നും ആലത്തൂര്‍പടിയില്‍ നിലനില്‍കുന്നുണ്ട്.

മേല്‍മുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.

എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാര്‍ത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.


ചരിത്രത്തിന്റെ പാഠം

മേല്‍മുറിയുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ മിഴിവേകുന്ന ചരിത്ര സംഭഴങ്ങള്‍ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനില്‍പിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. ഇന്നും 1921ലെ മലബാര്‍ ലഹളയില്‍ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങള്‍ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നു.


ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം'

സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.