"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മുക്കം ഒരു കുടിയേറ്റ ഗ്രാമമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                         മുക്കം ഒരു കുടിയേറ്റ ഗ്രാമമാണ്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളിലാണ് മലബാറിൻറെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നത്.രണ്ടാം ലോക മഹാ യുദ്ധം വിതച്ച കെടുതികളിൽ പ്രധാനമായ ഒന്നായിരുന്നു ദാരിദ്ര്യവും പട്ടിണിയും.ലോകം മുഴുവൻ അനുഭവിച്ച ദുരിതത്തിൽ നിന്നും ഇന്ത്യക്ക് മാത്രമായി മാറി നില്കാനാവില്ലല്ലോ.കേരളത്തിൽ (ഐക്യ കേരളം അന്ന് രൂപപ്പെട്ടില്ല) ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച ദുരിതക്കയം താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു.വിശപ്പടക്കാൻ സാധിക്കാതെ ദുരിതക്കയത്തിൽ ആണ്ടു പോയ ആ പാവങ്ങളെ പകർച്ച വ്യാധികളും വേട്ടയാടി. വിഭവങ്ങളുടെ ദുർലഭ്യത പൊതു വിതരണ സംവിധാനത്തെയും അപര്യാപ്തമാക്കി എന്നല്ല പരാജയപ്പെടുത്തി. ഒരു നേരത്തെ ഒരു കുമ്പിൾ കഞ്ഞി പോലും സ്വപ്നമായി.പനങ്കഞ്ഞിയും താളും തവരയും ഒക്കെ ആയിരുന്നു സാധാരണക്കാരൻ അന്ന് ജീവൻ നിലനിർത്താൻഭക്ഷണമാക്കിയത്. കൃഷി ജീവിതോപാധിയാക്കിയ വലിയൊരു ജന വിഭാഗം മധ്യ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം ജീവിതത്തിൻറെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തികയാതെ കഷ്ടപ്പാടിൻറെ കര കാണാ കടല്ലിൽ നിന്നുള്ള മോചനം അവരുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു. നാടിലെ ചെറിയ ഭൂമി വിറ്റാൽ മലബാറിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കമെന്ന അറിവ് അവർക്ക് സ്വർഗത്തിലേക്കുള്ള വാതിലായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു ഒരു വാഗ്ദത്ത ഭൂമിയിലേക്കുള്ള തീർഥാടനം പോലെ അവർ മലബാറിലെത്തിയത്. ഇരുവഞ്ഞിപ്പുഴയും അവളുടെ കൈവഴി ചെറുപുഴയും സംഗമിക്കുന്ന ദേശം മുക്ക്, നീരിലാക്ക് മുക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നാടാണ് ഇന്ന് മുക്കം എന്ന പേരിൽ അറിയപ്പെടുന്നത്. കുടിയേറ്റത്തിൻറെ കവാടമായിരുന്നു ഇന്ന് അഗസ്ത്യൻ മൂഴി എന്നറിയപ്പെടുന്ന പഴയ അത്തിമൂഴി. ഭാരതത്തിൻറെ സ്വാതന്ത്ര്യ ലബ്ധിക്ക്‌ മുമ്പ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്നു പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന ഈഴവ തറവാടുകൾ. മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവംപാടിയിലാണ്.1942-ൽ. അന്ൻ ആ പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ മഹാ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു.(തെളിവ്: കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് പ്രസിദ്ധീകരിച്ച 'ഇരുവഞ്ഞി' സോവനീർ.) ഒരു ചെറുപുഴയുടെയും ഇത്തിരികൂടി വലിയ പുഴയായ ഇരുവഞ്ഞിയുടെയും സംഗമ സ്ഥാനമാണിത്. മഹാമുനി അഗസ്ത്യൻ പ്രതിഷ്ഠ നിർവ്വഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കുടാമണ്ണ ശിവ ക്ഷേത്രം ഇവിടെയാണ്. ഈ ഗ്രാമത്തിലെ പൊറ്റശ്ശേരിയിൽ വെച്ചാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കിടയിൽ കേരളത്തിൻറെ വീര പുത്രൻ എന്ന് ഗാന്ധി വിശേഷിപ്പിച്ച മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹിബ് അന്ത്യ ശ്വാസം വലിച്ചത്.റോഡുകൾക്കും പാലങ്ങൾക്കും മുമ്പ് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും മനുഷ്യൻ പുഴകളെയും തോടുകലെയുമായിരുന്നു ആശ്രയിച്ചിരുന്നത്.മൂന്ന് ഭാഗവും ഇരുവഞ്ഞിയാൽ ചുറ്റപ്പെട്ട മുക്കം ഗതാഗത സൗകര്യത്തിൽ മുന്നിട്ടു നിന്ന്. അതുകൊണ്ട് തന്നെ ഇവിടെ ജനവാസ മേഖലയായി. സമീപത്തെ മലകളിൽ നിന്നും മരം മുറിച്ചെടുത്ത് തെരപ്പം കെട്ടിയും വെപ്പുതോണികളിൽ കയറ്റിയും കോഴിക്കോട്ട് എത്തിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന തൊഴിൽ. മരക്കച്ചവടക്കാരായ മുതലാളിമാരും അന്ന് മുക്കത്തിൻറെ സാമ്പത്തിക മേഖലയുടെ നെടുംതൂണായി. ജന്മിമാരായ ഭൂവുടമകൾ ആതിഥ്യ മര്യാദക്ക് പേര് കേട്ടവരായിരുന്നു.
                                         കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും  കിഴക്ക്  തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുന്‍പ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സന്‍ അധികാരി ഏറെ അറിയപ്പെടുന്ന  വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നും പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. 1956-ല്‍ നവംബര്‍ 1-ന് ഐക്യകേരള പിറവിയെ തുടര്‍ന്ന് 1957-ല്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവല്‍ക്കരിക്കപ്പെട്ടു. മുക്കം  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ തന്നയായിരുന്നു. മണാശേരി സ്കൂളില്‍ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബര്‍ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ല്‍ അധികാരമേറ്റു. ഔഷധച്ചെടികളാല്‍ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയില്‍ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള  മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ പെടുന്നു. കോഴിക്കോട് പട്ടണത്തില്‍ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളര്‍ച്ച. പച്ചക്കാടും, അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുല്‍മേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങള്‍, മലഞ്ചെരുവുകളിലെ പാടശേഖരങ്ങള്‍, ചെറിയ തോടുകള്‍, അങ്ങിങ്ങ് പാറക്കൂട്ടങ്ങള്‍, കടുത്ത ചെങ്കല്‍ പ്രദേശങ്ങള്‍ എന്നിവ ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.  ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാര്‍ഗ്ഗങ്ങളുടെ മര്‍മ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കര്‍ക്കിടകത്തിലെ കറുത്ത വാവില്‍ അര്‍ദ്ധരാത്രി നീലക്കൊടുവേലിയും  മരമഞ്ഞളും ഈ വെള്ളത്തില്‍ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താല്‍ പുഴയിലെ ജലം ഔഷധസമ്പൂര്‍ണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവില്‍ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണന്‍ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടര്‍ന്നും  ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഫര്‍ക്കയില്‍ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.

13:42, 26 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                        കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും  കിഴക്ക്  തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുന്‍പ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സന്‍ അധികാരി ഏറെ അറിയപ്പെടുന്ന  വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. 1956-ല്‍ നവംബര്‍ 1-ന് ഐക്യകേരള പിറവിയെ തുടര്‍ന്ന് 1957-ല്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവല്‍ക്കരിക്കപ്പെട്ടു. മുക്കം  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ തന്നയായിരുന്നു. മണാശേരി സ്കൂളില്‍ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബര്‍ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ല്‍ അധികാരമേറ്റു. ഔഷധച്ചെടികളാല്‍ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയില്‍ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള  മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ പെടുന്നു. കോഴിക്കോട് പട്ടണത്തില്‍ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളര്‍ച്ച. പച്ചക്കാടും, അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുല്‍മേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങള്‍, മലഞ്ചെരുവുകളിലെ പാടശേഖരങ്ങള്‍, ചെറിയ തോടുകള്‍, അങ്ങിങ്ങ് പാറക്കൂട്ടങ്ങള്‍, കടുത്ത ചെങ്കല്‍ പ്രദേശങ്ങള്‍ എന്നിവ ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.  ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാര്‍ഗ്ഗങ്ങളുടെ മര്‍മ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കര്‍ക്കിടകത്തിലെ കറുത്ത വാവില്‍ അര്‍ദ്ധരാത്രി നീലക്കൊടുവേലിയും   മരമഞ്ഞളും ഈ വെള്ളത്തില്‍ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താല്‍ പുഴയിലെ ജലം ഔഷധസമ്പൂര്‍ണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവില്‍ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണന്‍ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടര്‍ന്നും  ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഫര്‍ക്കയില്‍ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.