വി.വി.യു.പി.എസ് പള്ളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(24566 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വി.വി.യു.പി.എസ് പള്ളിപ്രം
24566-vvups.jpg
വിലാസം
വലപ്പാട്

വലപ്പാട്
,
വലപ്പാട് ബീച്ച് പി.ഒ.
,
680567
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0487 2397407
ഇമെയിൽvvupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24566 (സമേതം)
യുഡൈസ് കോഡ്32071500810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംവലപ്പാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ517
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ആർ പി
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന ജബ്ബാർ
അവസാനം തിരുത്തിയത്
06-03-202424566


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'വിദ്യാലയചരിത്രം

     ബ്രിട്ടീഷ് ഭരണാധിപത്യത്തിലായിരുന്ന പഴയ മലബാർ ഡിസ്ട്രിക്റ്റ് ജില്ലാ ആസ്ഥാനം കോഴിക്കോട് ഭരണാധികാരി കളക്ടർ സായിപ്പ് ജില്ലയുടെ തെക്കേ അറ്റം പൊന്നാനി താലൂക്ക് പഴയ കൊച്ചി രാജ്യമായി അതിരു പങ്കിട്ട പൊന്നാനി താലൂക്കിന്റെ തെക്കേ അറ്റത്ത് അറബിക്കടലിനും കനോനി കനാലിനുമിടയിൽ നാട്ടിക ഫർക്ക . സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒരു പടി മുന്നിലായിരുന്നു നാട്ടിക ഫർക്ക. നാട്ടിക ഫർക്കയിലെ വലപ്പാട് ബീച്ച് തെക്കേ ഭാഗത്ത് വിദ്യാവിലാസം യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് . 81 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ‌ 1933 ൽ സ്വാതന്ത്യലബ്ധിക്കും 14 വർഷങ്ങൾക്കു മുമ്പ് വാഴൂർ ഇക്കോരന്റെ മകൻ രാമൻ കുട്ടിയായിരുന്നു ഈ സരസ്വതീ ക്ഷേത്രത്തിന്റെ സ്ഥാപകൻ

ഹർഷവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ

     സ്ഥാപിക്കപ്പെട്ടപ്പോൾ ഹർഷവിലാസം എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. സ്ഥാപകനായിരുന്ന വാഴൂർ രാമൻകുട്ടിയുടെ മകൻ ചന്ദ്രശേഖരന്റെ പുത്രൻ പിറന്ന കാലമാണത്. പേരക്കുട്ടിയുടെ പേര് ഹർഷൻ എന്നായിരുന്നു. കൊച്ചുമകനോടുള്ള സ്നേഹവാത്സല്യമായിരിക്കണം ഹർഷവിലാസം എന്ന പേരിടാൻ പ്രേരകമായിട്ടുണ്ടാവുകയെന്ന് രാമൻകുട്ടിയുടെ ഇളയമകൻ മകൻ സുദർശനൻ മാഷ് ഓർത്തെടുക്കുന്നു. അതെ, അതു തന്നെയായിരിക്കണം കാരണം. രാമൻ കുട്ടിയുടെ മൂത്തമകൻ ചന്ദ്രശേഖരന് ഹർഷൻ പിറന്ന് അതേ കാലത്തു തന്നെയാണ് രാമൻകുട്ടിയുടെ ഇളയമകൻ സുദർശനനും പിറക്കുന്നത്. ജേഷ്ഠപുത്രനും ഇളയച്ഛനും തമ്മിൽ മാസങ്ങളുടെ വ്യത്യാസം മാത്രം. ഇന്നത്തേതു പോലെ സന്തുഷ്ടകുടുംബങ്ങളുടെ കാലമായിരുന്നില്ലല്ലോ അത് അതുകൊണ്ട് നാമകരണകാര്യം ഊഹിച്ചെടുക്കാനേ റിട്ടയേർട്ട് അധ്യാപകനായ സുദർശൻ മാസ്റ്റ് ർക്കുമാകൂ.
     പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വലിയ പ്രാധ്യാന്യമൊന്നും 81 വർഷങ്ങൾക്കു അന്നത്തെ സമൂഹം നൽകിയിരിക്കാനിടയില്ല. എന്നിട്ടും വാഴൂർ രാമൻകുട്ടി സ്ഥാപിച്ചത് ഗേൾസ് എലിമെന്ററി സ്കൂളാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊരു വിസ്മയം തന്നെയാണ്. സ്തീ വിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചർച്ചകളും സെമിനാറുകളും നടത്തുകയും ചെയ്യുന്ന ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചവെട്ടത്തിനുള്ളിൽ 81 വർഷം മുൻപ് പിറന്ന ഒരു വിസ്മയം.
     അഞ്ച് ക്ലാസ്സുകളുമായാണ് ഹർഷവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുന്നത്. ഇന്നത്തേതുപോലെ ഡിവിഷനുകളൊന്നും അന്നില്ല. അഞ്ച് ക്ലാസ്സുകൾ അഞ്ച് അധ്യാപകർ, ഒരു പ്രധാന അധ്യാപികയും അങ്ങിനെയാണ് തുടക്കം. തുടക്കം മോശമായിരുന്നില്ല. വൈകാതെത്തന്നെ ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്റെറി സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു.
     പിന്നീട്, കാരണമെന്തെന്ന് സുദർശനൻ മാസ്റ്റർക്കുമറിയില്ല – ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിർത്തലാക്കപ്പെട്ടു. സുദർശനൻമാസ്റ്ററുടെ ഭാഷയിൽ പറഞ്ഞാൽ അബോളിഷ് ചെയ്യപ്പെട്ടു. പക്ഷേ, ഒട്ടും വൈകാതെ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, വിദ്യാലയ നാമം മാറിയിരുന്നു. വിദ്യാവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വരുന്നതങ്ങിനെയാണ്. കാലവും വർഷവുമൊന്നും ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കാൻ സുദർശനൻ മാസ്റ്റർക്കുമായില്ല. ഏതായാലും സ്വാതന്ത്യം ലഭിക്കുന്നതിനു മുമ്പാണ്.

ഇതിഹാസകഥാപാത്രമായ വാഴൂർ രാമൻകുട്ടി.

     വാഴൂർ രാമൻകുട്ടിയുടെ ജീവചരിത്രത്തിന് ഇതിഹാസസമാനതയുണ്ട്. ആദ്ധ്യാത്മികതയിലാരംഭിച്ച്, ഗൃഹസ്ഥാശ്രമ ജീവിതം പിന്നിട്ട്. വീണ്ടും ആദ്ധ്യാത്മികതയിൽ ചെന്നവസാനിച്ച ജീവിതമാണദ്ദേഹത്തിന്റേത്. ഇക്കോരന്റെ രണ്ടാമത്തെ മകനായിരുന്നു രാമൻകുട്ടി. അഞ്ച് ആൺമക്കളാണ് വാഴൂർ ഇക്കോരനുണ്ടായിരുന്നത്. മൂത്തത് വേലുക്കുട്ടി, പിന്നെ രാമൻകുട്ടി, രാമൻകുട്ടിയ്ക്ക് താഴെ കുമാരൻ, കൃഷ്ണൻ

മാധവൻ എന്നിവരും. ശ്രീനാരയണ ഗുരുദേവന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റം കാത്തിരുന്ന കാലമാണത്. ശ്രീനാരായണാശയങ്ങളിൽ ആകൃഷ്ടനും, ആദ്ധ്യാത്മിക കാര്യങ്ങളിൽ അതീവ തൽപരനുമായിരുന്നു രാമൻകുട്ടി. കുട്ടിക്കാലത്തുതന്നെ കാഞ്ചീപുരത്തുപോയി സംസൃകൃത ഭാഷാപഠനം നിർവഹിക്കുകയും ചെയ്തു. സംസ്കൃത ഭാഷാപഠനം അദ്ദേഹത്തെ ആദ്ധ്യാത്മികതയോട് കൂടുതൽ അടുപ്പിച്ചു. കടുത്ത ശ്രീനാരായണ ഭക്തനായി കൗമാരകാലത്തു തന്നെ അദ്ദേഹം സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ലൗകികതയിൽ നിന്ന് മാറി ഒരാദ്ധ്യാത്മിക സരണിയായി ആ ജീവിതം വിഘ്നം കൂടാതെ മുന്നോട്ടൊഴുകുകയും ചെയ്യുമായിരുന്നു. വിധി ആ അനർഗ്ഗള പ്രവാഹത്തിന് വിഘ്നം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ വസൂരി ബാധയെത്തുടർന്ന് രാമൻകുട്ടിയുടെ ജേഷ്ഠ സഹോദരൻ വേലുക്കുട്ടി അകാലത്തിൽ അപമൃത്യുയടഞ്ഞാണ് ഈ മാറ്റത്തിന് നാന്ദിയായത്. അന്നത്തേത് കൂട്ടുകുടുംബമാണല്ലോ. വേലുക്കുട്ടിയുടെ നിര്യാണത്തോടെ തറവാട്ടുകാര്യങ്ങൾ മുഴുവൻ നോക്കി നടത്തേണ്ട ചുമതല രാമൻകുട്ടിയുടേതായി. പിതാവ് ഇക്കോരന്റെ പ്രേരണയെത്തുടർന്ന് ലൗകികകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ഗാർഹിക ജീവിതം നയിക്കാനും രാമൻകുട്ടി നിർബന്ധിതരായി. വിധിയെന്നും, നിയോഗമെന്നും, നിമിത്തമെന്നുമൊക്കെപ്പറയില്ലേ? അതു തന്നെ ഒരു വഴിത്തിരിവ്.

    രാമൻകുട്ടിക്ക് പത്ത് മക്കളാണ് പിറന്നത്. വാലിപ്പറമ്പിൽ ചോലയിൽ മാണിക്യന്റെ മകൾ ലക്ഷ്മിയാണ് ഭാര്യ. ചന്ദ്രശേഖരൻ, ശങ്കരനാരായണൻ, ശ്രീനിവാസൻ, സാംബശിവൻ. സുദർശനൻ, എന്നിങ്ങനെ അഞ്ച് ആൺ മക്കൾ. മാധവി, ഗിരിജ, വസുമതി, ഗൗരി, സുദക്ഷിണ എന്നിങ്ങനെ അഞ്ച് പെൺ മക്കളും. മൂന്നാമത്തെ മകൾ വസുമതിയെ വിവാഹം ചെയ്തത് പ്രശസ്ത കവിയായ തരംഗ മുരളിയാണ്. ഇളയ മകൾ സുദക്ഷിണയെ വിവാഹം ചെയ്തത് എ. എസ് ഗോപിനാഥനാണ്. പത്തു മക്കൾക്ക് അച്ഛനായി ഗൃഹകാര്യങ്ങളിൽ വ്യാപൃതനായിക്കഴിഞ്ഞ ഒരു കാരണവരുടെ ചിത്രമാണ് ഈ വരികൾ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞു വരുന്നതെങ്കിൽ തെറ്റി. ശ്രീനാരായണ ഗുരു ദേവന്റെ ശക്തനായ പിൻഗാമിയാകാനുള്ള ശ്രമങ്ങളിൽ അദ്ദേഹം നിരന്തരം ഏർപ്പെട്ടു. അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് പെൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
    വിദ്യാഭ്യാസസ്ഥാപനം ആദ്യം ചന്ദ്രശേഖരനും പിന്നീട് ശങ്കരനാരായണനും കൈമാറ്റം ചെയ്യപ്പെട്ടു. സഹോദരങ്ങൾക്കും മക്കൾക്കും നായകത്വം വഹിച്ച് വാഴൂർ കുടുംബത്തിന്റെ കാരണവരുടെ പദവി കൈവെടിഞ്ഞ് അദ്ദേഹം വീണ്ടും ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പടിയിറങ്ങിപ്പോയി. ഗൃഹസ്ഥാശ്രമ ജീവിതാനന്തരം വാനപ്രസ്ഥത്തിലേക്ക്. വിദ്യാലയത്തിന്റെ ചുമതലകൾ പുത്രൻ ശങ്കരനാരായണനെ ഏൽപ്പിച്ച് വാഴൂർ രാമൻകുട്ടി ദേശാടനത്തിറങ്ങി. ബനാറസ്, ഹരിദ്വാർ, ഋഷികേശം, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം നേരെ ചെന്നത് വർക്കലയിലേക്കായിരുന്നു. അതെ ശിവഗിരി മ‌ഠത്തിലേക്ക്. ശങ്കരാനന്ദസ്വാമികളാണ് അന്ന് വർക്കല ശിവഗിരി മഠത്തിലെ മഠാധിപതി. ശങ്കരാനന്ദ സ്വാമികൾക്ക് ശിഷ്യപ്പെട്ട് ആദ്ധ്യാത്മികതയുടെ നിസംഗജീവിതം കൈയ്യേറ്റു. വൈകാതെ തന്നെ ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് സന്യാസദീക്ഷയും ഏറ്റു വാങ്ങി. അങ്ങനെ പൂർവ്വാശ്രമത്തിലെ വാഴൂർ രാമൻകുട്ടി ഇല്ലാതെയായി. സന്യാസശ്രേഷ്ഠനായ സ്വാമി അനന്താനന്ത ജന്മമെടുത്തു. ഇതിനെ രണ്ടാം ജന്മമെന്നും പറയാം. ഒരായുസ്സു കൊണ്ട് രണ്ടു ജന്മങ്ങളെ സ്വാർത്ഥമാക്കിയ മഹാപുണ്യം. ഇളയ മകൻ സുദർശനന് അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. ആറാം ക്ലാസ്സിൽ പഠിക്കുന്നു.
  സ്വാമി അനന്താനന്ത പിന്നീട് ആലുവ അദ്വതാശ്രമത്തിൽ മഠാധിപതിയായി. അവസാനം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. പ്രായാധിക്യത്താൽ ഓർമ്മശക്തി ക്ഷയിച്ചപ്പോൾ അദ്ദേഹത്തെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. രണ്ടു മൂന്ന് വർഷങ്ങൾക്കൂടി ബഹുലോകത്തിൽ കഴിച്ചു കൂട്ടി അദ്ദേഹം സമാധിയായി.
   ഇത്രയും വാഴൂർ രാമൻകുട്ടിയായിരുന്ന സ്വാമി അനന്താനന്തയുടെ സംക്ഷിപ്ത ജീവചരിത്രം. വാഴൂർ കുടുംബ ചരിത്രത്തിന്റെ ഒരു ഖണ്ഡം. പക്ഷേ ആകുടുംബ ചരിത്രത്തിൽ അദ്ധ്യായങ്ങൾ ഇനിയും ഏറെയുണ്ട്. 81 വർഷം പൂർത്തിയാക്കിയ വിദ്യാവിലാസം യു പി സ്കൂളിന്റെ ചരിത്രം സുപ്രധാന അധ്യായങ്ങളിലൊന്നാകുന്നു.

ഗേൾസ് എലിമെന്ററി സ്കൂൾ

    ശ്രീനാരായണാശയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പ്രചോദനം തന്നെയാകണം വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ വാഴൂർ രാമൻ കുട്ടിയെ പ്രേരിപ്പിച്ചത്. അതും പെൺ കുട്ടികൾക്ക് വേണ്ടി വിദ്യാലയം ആരംഭിച്ചു എങ്കിലും മാനേജ്മെന്റ് ചുമതലകൾ മൂത്ത പുത്രൻ ചന്ദ്രശേഖരനെയാണ് ഏൽപ്പിച്ചത്. പിതാവും പുത്രനും ചേർന്ന് നിർവ്വഹിച്ചു എന്നതാണ് ശരി. ചന്ദ്രശേഖരനാകട്ടെ ഏഴു ശതാബ്ദങ്ങൾക്കു മുൻപ് സർവകലാശാലാ ബിരുദം നേടിയ വ്യക്തിയാണ്. മലബാറിൽ അക്കാലത്ത് അപൂർവ്വം ബിരുദദാരികളേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവിലാണ് വാഴൂർ രാമൻകുട്ടിയുടെ പിതൃസഹോദരീപുത്രൻ വി. ഐ രാമൻ ഇംഗ്ലണ്ടിൽ പോയി ഉന്നത ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹം കോഴിക്കോട് നഗരത്തിൽ സ്വന്തമായി അശോക ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ഹോസ്പിറ്റ്ലിന്റെ നടത്തിപ്പിന് മാനേജരായിരിക്കാൻ ചന്ദ്രശേഖരന്റെ സേവനം അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. 
    മലബാറിലെ സ്കൂളുകളുടെ ഭരണനടത്തിപ്പ് കോഴിക്കോട് കളക്റ്ററുടെ കീഴിലായിരുന്നു. അശോകാ ഹോസ്പിറ്റലിന്റെ മാനേജരെന്ന നിലയിൽ കളക്ടർ ഉൾപ്പെട്ട ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ചന്ദ്രശേഖരന് സാധിച്ചു. വിദ്യാവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുവാനും അംഗീകാരം നേടുവാനും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ബന്ധം വളരേയേറെ ഉപകരിച്ചു. സ്കൂൾ ഭരണം രണ്ടാമത്തെ മകനായ ശങ്കരനാരായണനെ ഏൽപ്പിച്ചു. രാമൻകുട്ടിയും ശങ്കരനാരായണനും ചേർന്ന് ഭരണനിർവ്വഹണം നടത്തി പോന്നു. 
   ഇതിനിടെ ശങ്കരനാരായണൻ ബോംബെയിലേക്ക് പോയി. ഗൾഫിൽ പോകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ യാത്ര. മലബാറിൽ നിന്ന് തൊഴിൽ തേടി ധാരാളം പേർ ഗൾഫിലേക്ക് പോകാൻ തുടങ്ങിയ കാലമാണത്. ഒരു വർഷം അദ്ദേഹം നാട്ടിൽ നിന്ന് വിട്ടു നിന്നു. ഇക്കാലയളവിൽ താഴെയുള്ള സഹോദരൻ വാഴൂർ ശ്രീനിവാസൻ വൈദ്യരാണ് സ്കൂളിന്റെ ഭരണമേൽനോട്ടം നടത്തിയത്. പിതാവ് രാമൻകുട്ടിയുടെ മേൽനോട്ടമാകട്ടെ നാമമാത്രമായിരുന്നു. ശങ്കരനാരായണനെ സ്കൂളിന്റെ മുഴുവൻ ഭരണചുമതലയും ഏൽപ്പിച്ചതിനു ശേഷമാണ് സ്കൂൾ സ്ഥാപൻ വാഴൂർ രാമൻ തീർത്ഥാടനത്തിനിറങ്ങി തിരിച്ചത്.

മദാമ്മയുടെ സന്ദർശനം

    കോഴിക്കോട് കളക്ടറുടെ ഭരണാധികാര പരിധിയിൽ പൊന്നാനി താലൂക്കിൽ നിന്നാണ് സ്കൂൾ ഇൻസ്പെക്ടർ എല്ലാ വർഷവും പരിശോധനയ്ക്കെത്തുക. തസ്തികയുടെ പേര് സുദർശനൻ മാസ്റ്റർ ഓർക്കുന്നില്ല. എന്നാൽ അത് A E O എന്നോ D E O എന്നോ ആയിരുന്നില്ല. വനിതാ ഇൻസ്പെക്ടർ ബ്രിട്ടീഷുകാരിയായിരുന്നതിനാൽ മദാമ്മ എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. തന്റെ പ്രവർത്തന പരിധിയിലെ സ്കൂളുകൾ പരിശോധിച്ച് അവ നിലനിർത്തേണ്ടവയോ അല്ലാത്തവയോ എന്ന് മദാമ്മ കളക്ടർക്ക് റിപ്പോർട്ട് നൽകും. അക്കാരണത്താൽ തന്നെ ഭയഭക്തിബഹുമാനങ്ങളോടെയാണ് മദാമ്മ സ്വീകരിക്കപ്പെട്ടിരുന്നത്.
    വലപ്പാട് മേഖലയിലെ സ്കൂൾ പരിശോധനയ്ക്കെത്തുമ്പോൾ മദാമ്മ വലപ്പാടുള്ള മുസാവരി ബംഗ്ലാവിൽ വന്ന് ക്യാംപ് ചെയ്യും. അവിടെ നിന്ന് മഞ്ചലിൽ മദാമ്മയെ കയറ്റി സ്കൂളിൽ എത്തിക്കേണ്ടതും തിരികെ ബംഗ്ലാവിൽ എത്തിക്കേണ്ടതും മാനേജരുടെ കടമയാണ്. അക്കാലത്ത് വലപ്പാട് കുരിശുപള്ളിയിലും തണ്ടയാൻപമ്പിൽ വീട്ടിലുമാണ് മഞ്ചൽ ഉണ്ടായിരുന്നത്. അവിടെ നിന്ന് മാനേജർമാർ മഞ്ചൽ വാടകയ്ക്ക് എടുക്കും. വാടകയും ചുമട്ടുകൂലിയും മാനേജർ കൊടുക്കും.
    അക്കാലത്ത് വലപ്പാട് പ്രദേശത്ത് പെൺ‌കുട്ടികൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, ആരും ആരേയും പഠിക്കാനക്കില്ല. അഥവാ അയച്ചിരുന്നത് അദ്ധ്യാപകർക്കു വേണ്ടി കൂടിയാണ്. അവർക്ക് ശമ്പളം കിട്ടണമല്ലോ. മദാമ്മ വരുന്നത് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താൻ കൂടിയാണ്. തലയെണ്ണൽ  അന്നുമുണ്ടായിരുന്നു എന്നർത്ഥം. അന്നത്തെ അധ്യാപകരുടെ പ്രതിമാസ ശമ്പളം 5 രൂപയാണ്. ഹെഡ്മാസ്റ്റർക്ക് (ഹെഡ്മിസ്ട്രസിന്) 7 രൂപ.

കുഞ്ഞാത്തിരി ടീച്ചർ കുന്ദംകുളം സ്വദേശിനിയായിരുന്നു കുഞ്ഞാത്തിരി ടീച്ചർ. കുന്ദംകുളത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. പെൺകുട്ടികൾക്കു വേണ്ടിയുള്ള വിദ്യാലയത്തിൽ പ്രധാന അധ്യാപിക തസ്ഥികയിൽ വനിതയായിരിക്കണമെന്ന നിയമം മൂലമാണ് ടീച്ചറെ ഇവിടെ താമസിപ്പിക്കേണ്ടി വന്നത്. ‌ട്രയ്നിങ്ങ് പൂർത്തിയാക്കിയ ഒരാളായിരിക്കുകയും വേണം. അങ്ങനെ ഒരാൾ വലപ്പാട് പരിസരത്തൊന്നുമില്ല. ട്രയ്നിങ്ങ് പൂർത്തിയാക്കിയ പ്രധാനാധ്യാപികയ്ക്കുവേണ്ടിയുള്ള അന്വേഷണം കുന്ദംകുളത്ത് കുഞ്ഞാത്തിരി ടീച്ചറിലാണ് പര്യവസാനിച്ചത്. അങ്ങനെ ടീച്ചർ വിദ്യാവിലാസത്തിലെ പ്രധാനാധ്യാപികയായി.

ശങ്കരനാരായണൻ മാസ്റ്ററുടെ ഭരണകാലം

    ബോംബെയിൽ നിന്ന് തിരിച്ചെത്തി സ്കൂൾ മാനേജരുടെ ചുമതല ഏറ്റെടുത്തരിനു ശേഷം മരണം വരെ ശങ്കരനാരായണൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അധ്യാപകനായും വളരെ കാലം പ്രധാനാധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ഏറ്റവും ദീർഘകാലം മാനേജർ പദവിയിലിരുന്നതും അദ്ദേഹമായിരുന്നു. 
    ആരംഭത്തിൽ പെൺകുട്ടികളുടെ മാത്രം സ്കൂളായിരുന്ന വിദ്യാവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നു പഠിക്കുന്ന വിദ്യാവിലാസം യു പി സ്കൂളായി മാറി. വനിതയായിരിക്കണം ഹെഡ്മിസ്ട്രസ് എന്ന നിബന്ധനയും ഇതിനകം ഇല്ലാതായിരുന്നു. മാനേജർ കൂടിയായിരുന്ന വാഴൂർ ശങ്കരനാരായണൻ മാസ്റ്റർക്ക് ഹെഡ്മാസ്റ്ററാകാൻ പക്ഷേ ഒരു തടസമൂണ്ടായിരുന്നു. മാസ്റ്റർക്ക് ഹയർഗ്രേഡ് ട്രയ്നിങ്ങേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താൽ യു പി സ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായത്  പി ആർ ഭാസ്കരൻ മാസ്റ്റർ ആയിരുന്നു.രണ്ടു വർഷത്തിനകം പ്രൈവറ്റായി സെക്കന്ററി ഗ്രേഡ് പരീക്ഷ പാസായതിനുശേഷം ശങ്കരനാരായണൻ മാസ്റ്റർ യു പി സ്കൂളിൽ ഹെ‌ഡ്മാസ്റ്ററായി. 1970 ൽ റിട്ടയർ ചെയ്യുന്നത് വരെ ഹെഡ്മാസ്റ്റർ പദവിയിൽ അദ്ദേഹം തുടരുകയും ചെയ്തു. തുടർന്നു മാനേജരായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്തു. 
     വാഴൂർ കുടുംബത്തലിൽ ഭാഗം വെയ്പ് ഉണ്ടായപ്പോൾ വിദ്യാവിലാസം ശങ്കരനാരായണൻ മാസ്റ്റർക്കും കുടുംബത്തിനുമാണ് ലഭിച്ചത്. പത്മാവതി ടീച്ചറാണ് ശങ്കരനാരായണൻ മാസ്റ്ററുടെ ഭാര്യ. ടീച്ചറും വിദ്യാവിലാസം യു പി സ്കൂളിന്റെ അധ്യാപികയായിരുന്നു. സെൻട്രൽ പി ഡബ്ല്യു യിൽ അസി. എഞ്ചിനിയറായി റിട്ടയറുടെ മൂത്ത മകൻ പ്രസന്നൻ ഇപ്പോൾ മണപ്പുറം ഫിനാൻസിൽ പ്രവർത്തിക്കുന്നു. ശങ്കരനാരായണനും ഗൾഫിൽ പോയി ജോലി നോക്കണമെന്ന് ചെറുപ്പത്തിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നതു നടന്നില്ല. പക്ഷേ രണ്ടാമത്തെ മകൻ വ്യാസബാബു ദീർഘകാലം ഗൾഫിൽ ജോലി ചെയ്യ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി ചെന്നൈയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിനായിരുന്നു വിദ്യാവിലാസം സ്കൂളിന്റെ അവകാശം ലഭിച്ചത്. ഇളയമകൻ അമർസിംഗ് നാട്ടിക ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ അവധിയിലാണ്. ന്യൂസിലാന്റിൽ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്_പള്ളിപ്രം&oldid=2166777" എന്ന താളിൽനിന്ന് ശേഖരിച്ചത്