പണിയന്റെ പ്രേതം

Schoolwiki സംരംഭത്തിൽ നിന്ന്

ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം.

രാത്രികളിൽ ചുഴലിക്കാറ്റായി വരുന്ന പണിയന്റെ പ്രേതം,

കരയുന്നുണ്ടോ,മരത്തിനോടൊപ്പം?

വളവുകൾ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പിൽ

കല്ലും മുള്ളും ചവിട്ടിയവനു മുമ്പിൽ കാടുവഴിമാറി...

അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും-

അറിഞ്ഞ് കടവുകൾ പിന്തിരിഞ്ഞോടി

ഇതവസാനത്തെക്കയറ്റം-ഒൻപതാം വളവ്

വെളുത്തവൻ തോക്കിനാൽ പണിയന്റെ നെഞ്ചിൽ-

സ്വന്തം പേരെഴുതി

ചുരത്തിന്റെ വഴികളിറിഞ്ഞവൻ വിധിയുടെ വഴിയറ്റത്ത്,

ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി...

അവന്റെ ആത്മാവിൽ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങൾ.

മരത്തിലെ ചങ്ങയിൽ അരൂപിയായി പിടഞ്ഞിന്നു.

അവന്റെ കണ്ണുനീർ മഞ്ഞായിപ്പൊഴിഞ്ഞു.

അവന്റെ വിയർപ്പുകൾ മഴയിലലിഞ്ഞു.

അവന്റെ കനവുകൾ നീരൊഴുകുന്ന പാറകളിൽ-

പൂക്കളായി വിടർന്നു

മഴ പാറുമ്പോൾ അവൻ പുതുമണ്ണിന്റെ ഗന്ധമായ്

പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളിൽ

അവന്റെ പൊട്ടിയ കരൾത്തുടിപ്പുകൾ!

നിലാവറ്റ രാത്രികളിൽ, കാറ്റോ,-

അവന്റെ തേങ്ങലോ?........

                                        തയ്യാറക്കിയത്
                                                 ജിത്യ.കെ


"https://schoolwiki.in/index.php?title=പണിയന്റെ_പ്രേതം&oldid=395252" എന്ന താളിൽനിന്ന് ശേഖരിച്ചത്